Skip to content

മസീഹ്: വരുന്നത് ഭരിക്കുവാനോ… അല്ലെങ്കിൽ ‘ഛേദിക്കപ്പെടുവാനോ’?

  • by

നമ്മുടെ കഴിഞ്ഞ ലേഖനത്തിൽ നാം പ്രവാചകന്മാർ എങ്ങിനെയാണു മസീഹിന്റെ പേർ പ്രവചിച്ചു കൊണ്ട് അടയാളങ്ങൾ നൽകിയത് എന്ന് കണ്ടു (പ്രവചനം യേശുവിനെ ക്കുറിച്ചായിരുന്നു) മാത്രമല്ല അദ്ദേഹത്തിന്റെ വരവിന്റെ സമയവും പ്രവചിച്ചിരുന്നു.  ഇവ അതിശയകരമായി പ്രത്യേകമായ പ്രവചനങ്ങൾ ആയിരുന്നു, അവ യേശു (ഈസാ അൽ മസീഹ്- അ.സ) വരുന്നതിനു നൂറു കണക്കിനു വർഷങ്ങൾക്ക് മുൻപ് രേഖപ്പെടുത്തപ്പെട്ടതും എഴുതപ്പെട്ടതും ആണു മാത്രമല്ല അവ ക്രുത്യമായി അദ്ദേഹത്തെക്കുറിച്ച് പ്രവചിച്ചിരിക്കുന്നു.   ഈ പ്രവചനങ്ങൾ എഴുതപ്പെടുകയും, അവ ഇപ്പോളും അവിടെ കാണുവാൻ സാധിക്കും (!), യഹൂദന്മാരുടെ വേദഗ്രന്ധത്തിൽ- ഇഞ്ചീലിലോ ഖുർ ആനിലോ അല്ല.  അപ്പോൾ ഉയർന്നു വരുന്ന ചോദ്യം ഇത് അവരുടെ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടും എന്തു കൊണ്ട് യഹൂദാ ജനം യേശുവിനെ ക്രിസ്തു (മസീഹ്) ആയി അംഗീകരിച്ചില്ല ഇപ്പോഴും (മിക്കവാറും പേർ) അംഗീകരിക്കുന്നില്ല എന്നതാണു.

ഈ ചോദ്യം നാം പരിശോധിക്കുന്നതിനു മുൻപ്, എനിക്ക് തെളിയിച്ചു പറയുവാനുള്ള ഒരു കാര്യം ആ ചോദ്യം ഞാൻ ചോദിച്ച രീതിയിൽ ചോദിക്കുന്നത് അത്ര ശരിയായ രീതിയല്ല.  യേശുവിന്റെ (ഈസാ -അ.സ) ജീവകാലത്ത് പല യഹൂദന്മാരും അദ്ദേഹത്തെ മസീഹ് ആയി അംഗീകരിച്ചു.  മാത്രമല്ല ഇപ്പോഴും പല യഹൂദന്മാരും അദ്ദേഹത്തെ മസീഹ് ആയി അംഗീകരിക്കുന്നവർ ആയി ഉണ്ട്.  എന്നാൽ നില നിൽക്കുന്ന ഒരു യാധാർത്ഥ്യം എന്തെന്നാൽ, ഒരു രാജ്യം എന്ന നിലയിൽ, അവർ അദ്ദേഹത്തെ അംഗീകരിച്ചില്ല. അതുകൊണ്ട് എന്ത്?

എന്തു കൊണ്ട് യഹൂദന്മാർ ഈസാ (അ.സ) നെ മസീഹ് ആയി അംഗീകരിക്കുന്നില്ല?

മത്തായി സുവിശേഷം (ഇഞ്ചീൽ) ഈസാ (അ.സ) യും യഹൂദാ മത ഗുരുക്കന്മാരും (അവർ പരീശന്മാരും സദൂക്യന്മാരും എന്നാണു അറിയപ്പെട്ടിരുന്നത്- അവർക്ക് ഇന്നത്തെ ഇമാമുമാരുടെ ചുമതലയാണുണ്ടായിരുന്നത്) തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ രേഖപ്പെടുത്തിയിരിക്കുന്നു.  അവർ അദ്ദേഹത്തോട് ഒരു കുടുക്ക് ചോദ്യം ചോദിച്ചു അതിനു അദ്ദേഹം നൽകിയ മറുപടി ഇവിടെ കുറിയ്ക്കുന്നു:

29 അതിന്നു യേശു ഉത്തരം പറഞ്ഞതു: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.

മത്തായി 22:29

ഈ മറുപടി നമുക്ക് പ്രധാനപ്പെട്ട ഒരു സൂചന നൽകുന്നു. അവർ തൗറാത്തും സബൂറും ജനത്തെ പഠിപ്പിച്ചിരുന്ന നേതാക്കന്മാർ ആയിരുന്നു എങ്കിലും, യേശു അവരെ തിരുവെഴുത്തുകൾ അറിയാത്തവർ എന്നും ദൈവ ശക്തിയെ അറിയാത്തവർ എന്നും കുറ്റമാരോപിച്ചു.  അദ്ദേഹം ഇതുകൊണ്ട് അർത്ഥമാക്കിയത് എന്താണു? ഈ നിപുണർ  ‘തിരുവെഴുത്തുകൾ അറിയാത്തവർ’ ആകുന്നത് എങ്ങിനെയാണു?

യഹൂദന്മാർക്ക് എല്ലാ തിരുവെഴുത്തുകളും അറിയില്ല

താങ്കൾ ഈ മതനേതാക്കൾ തൗറാത്തിലും സബൂറിലും എഴുതപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത് എന്താണെന്ന് പഠിക്കുമ്പോൾ താങ്കൾ കണ്ടെത്തുന്ന ഒരു കാര്യം അവർ ചില പ്രവചനങ്ങളെക്കുറിച്ച് മാത്രം അറിവുള്ളവർ ആയിരുന്നു എന്നതാണു- മറ്റ് ചിലവയെക്കുറിച്ച് അറിവ് ഉള്ളവർ ആയിരുന്നില്ല.  അതുകൊണ്ട് നാം കണ്ടു, ഉദാഹരണത്തിനു, കന്യകാ ജാതന്റെ അടയാളത്തിൽ, വിദഗ്ദ ശാസ്ത്രിമാർക്ക് മസീഹ് ബെത്ലഹേമിൽ നിന്നും വരുമെന്ന് അറിയുമായിരുന്നു.  ന്യായപ്രമാണത്തിൽ നിപുണരായവർ രാജാവായ ഹേരോദാവിനോട് ഈസായുടെ ജനനത്തോട് ബന്ധപ്പെട്ട് എവിടെ ജനിക്കും എന്നതിനെക്കാണിക്കുവാൻ പറഞ്ഞ വാക്യം ഇവിടെ കുറിക്കുന്നു:

നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.

 

മീഖാ 5:2

ക്രിസ്തുവിനെക്കുറിക്കുന്ന (=മസീഹ് എന്തുകൊണ്ട് ഈ പദങ്ങൾ ഒരു പോലെ ആയിരിക്കുന്നു എന്ന് കാണുവാൻ ഇവിടെ കാണുക) വാക്യങ്ങൾ അവർക്ക് അറിയുമായിരുന്നു എന്ന് താങ്കൾക്ക് ഇവിടെ കാണുവാൻ സാധിക്കും മാത്രമല്ല ഈ വാക്യം അദ്ദേഹത്തെ ഒരു ‘ഭരണാധികാരി‘ ആയാണു സൂചിപ്പിക്കുന്നത്.  മറ്റൊരു ഭാഗത്ത്, യഹൂദാ പണ്ഡിതന്മാർക്ക് വളരെ സുപരിചിതമായ തിരുവെഴുത്ത്, സങ്കീർത്തനം 2 ആയിരുന്നു, അത് ദാവൂദ് (അ.സ) ദൈവത്താൽ പ്രചോദിതനായി  ‘ക്രിസ്തു‘ എന്ന നാമം ആദ്യമായി പരിചയപ്പെടുത്തി മാത്രമല്ല ‘ക്രിസ്തു’ ‘സീയോനിൽ ഒരു രാജാവായി വാഴിക്കപ്പെടും’ (=യെരുശലേം അല്ലെങ്കിൽ അൽ ഖുദുസ്) എന്ന് എഴുതി അത് നാം താഴെക്കാണുന്ന ഭാഗത്ത് വായിക്കുന്നു.

ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുന്നു… ദൈവത്തിനും അവന്റെ അഭിഷിക്തനും വിരോധമായി…സ്വർഗ്ഗത്തിൽ അധിവസിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു… ഇങ്ങിനെ പറഞ്ഞു കൊണ്ട്, “എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ, ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു…

 

സബൂറിലെ സങ്കീർത്തനം 2).

യഹൂദാ ഗുരുക്കന്മാർ സബൂറിൽ നിന്നുമുള്ള താഴെക്കാണുന്ന വേദ ശകലത്തെയുംകുറിച്ച് വളരെ അറിവുള്ളവർ ആയിരുന്നു

ദൈവമേ…നിന്റെ ദാസനായ ദാവീദിൻ നിമിത്തം, നിന്റെ മസീഹിന്റെ മുഖത്തെ തിരിച്ചു കളയരുതേ.  ദൈവം ദാവൂദിനോട് ഒരു ആണയിട്ടു, അവൻ അതിൽ നിന്നും ഒരിക്കലും മാറുകയില്ല: “ഞാൻ നിന്റെ ഉദര ഫലത്തിൽ നിന്ന് ഒന്നിനെ നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും- “ഞാൻ ദാവുദിനു ഒരു കൊമ്പ് മുളപ്പിയ്ക്കും; എന്റെ അഭിഷിക്തനു ഒരു ദീപം ഒരുക്കീട്ടുമുണ്ട്.“

 

സബൂറിലെ സങ്കീർത്തനം 132:10-18

യഹൂദന്മാർ ദൈവശക്തിയെ അവരുടെ യുക്തികൊണ്ട് പരിമിതപ്പെടുത്തുന്നതു കൊണ്ട് തിരിച്ചറിയുന്നില്ല

അതുകൊണ്ട് അവർക്ക് ചില വേദ ഭാഗങ്ങൾ അറിയാം, അവയെല്ലാം ഒരു ദിശയിലേക്ക് കേന്ദ്രീകരിക്കുന്നതാണു- അതായത് മസീഹാ അധികാരത്തോടെ ഭരിക്കും എന്നത്.  ഈസാ (അ.സ) ന്റെ കാലഘട്ടത്തിൽ യഹൂദന്മാർ റോമാക്കാരുടെ കീഴിൽ ഇസ്രായേൽ ദേശത്തിൽ അധിവസിച്ചിരുന്നത് കൊണ്ട് ( യഹൂദന്മാരുടെ ചരിത്രം വായിക്കുവാൻ ഇവിടെ അമർത്തുക) ഈ തരത്തിvഒരു മസീഹിനെയായിരുന്നുഅവർക്ക് വേണ്ടിയിരുന്നത്.  അവർക്ക് അധികാരത്തോടെ വരുന്ന ഒരു മസീഹിനെയായിരുന്നു ആവശ്യം ആ മസീഹ് റോമാക്കാരെ വെറുക്കുകയും അവരെ പുറത്താക്കിക്കളഞ്ഞ് 1000 വർഷങ്ങൾക്ക് മുൻപ് ദാവൂദ് രാജാവ് (അ.സ) സ്ഥാപിച്ചിരുന്ന ആ ശക്തിമത്തായ രാജ്യം സ്ഥാപിക്കപ്പെടണം എന്ന് ആഗ്രഹിച്ചു (ദാവൂദ് രാജാവിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കുവാൻ ഇവിടെ കാണുക. ) അല്ലാഹുവിന്റെ പദ്ധതിക്ക് വിരോധമായി അവരുടെ സ്വന്ത ആഗ്രഹങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ഇത്തരത്തിലുള്ള ഒരു മസീഹ് വേണമെന്ന അതിയായ ആഗ്രഹം വേദവചനം മുഴുവനും ഉള്ളതുപോലെ പഠിക്കുന്നതിൽ നിന്നും അവരെ വിലക്കി.

അതിനു ശേഷം അവരുടെ മാനുഷികമായ യുക്തിയെ ഉപയോഗിച്ചു കൊണ്ട് ദൈവീക ശക്തിയെ അവരുടെ ചിന്തകൾ കൊണ്ട് പരിമിതപ്പെടുത്തുവാൻ തുടങ്ങി. പ്രവചനങ്ങൾ പറഞ്ഞിരുന്നത് മസീഹ് യെരുശലേമിൽ ഭരിക്കും എന്നാണു.  യേശു യെരുശലേമിൽ നിന്നുള്ള ശക്തികൊണ്ട് ഭരിച്ചില്ല. അതു കൊണ്ട് അദ്ദേഹത്തിനു മസീഹ് ആകുവാൻ കഴിഞ്ഞില്ല! അതായിരുന്നു അവരുടെ ലളിതമായ യുക്തി.  അവർ ദൈവത്തിന്റെ ശക്തിയെ അവരുടെ മാനുഷികമായി ഒരു ചെറിയ അളവു മാത്രമുള്ളതും മാനുഷീകമായതുമായ യുക്തിക്കുള്ളിൽ ഒതുക്കിക്കളഞ്ഞു.

യഹൂദന്മാർക്ക് ഇന്നു വരെ ഭൂരിപക്ഷത്തിനും സബൂറിലെ പ്രവചനങ്ങൾ അറിയില്ല.  അവ അവരുടെ പുസ്തകത്തിൽ ഉണ്ടെങ്കിലും, അത് വിളിക്കപ്പെടുന്നത് തനകാഹ് (=തൗറാത്+സബൂർ) എന്നാണു എന്നാൽ അവർ മറ്റെന്ത് വായിക്കുന്നത് പോലെ തൗറാത്തും വായിക്കുന്നു.  അവർ ദൈവത്തിന്റെ കല്പനയാകുന്ന എല്ലാ കൽപ്പനകളും അറിയണം എന്നത് മന:പൂർവ്വമായി അവഗണിച്ചു കളയുന്നു അതുകൊണ്ടു തന്നെ അവർ മറ്റ് പ്രവചനങ്ങളെക്കുറിച്ച് അറിവില്ലാത്തവർ ആണു, മാത്രമല്ല അവർ ദൈവത്തെ മാനുഷീകമായ യുക്തികൊണ്ട് പരിമിതപ്പെടുത്തുവാനും ശ്രമിക്കുക വഴിയും, അവരുടെ യുക്തി അനുസരിച്ച് മസീഹ് ഭരിക്കേണ്ടതാകയാൽ, ഈസാ ഭരിക്കാതിരുന്നതു കൊണ്ട്, അദ്ദേഹത്തിനു മസീഹ് ആകുവാൻ കഴിയില്ല.  കഥ ഇവിടെ അവസാനിക്കുന്നു! ഇനിയും കൂടുതൽ ചികഞ്ഞു പരിശോധിക്കേണ്ട ആവശ്യം ഇല്ല! അങ്ങിനെ ഇന്നു വരെ എല്ലാ യഹൂദന്മാരും ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പരിശോധിക്കുന്നില്ല.

മസീഹ്: വരുവാനുള്ളവൻ…‘ഛേദിക്കപ്പെടും‘

എന്നാൽ അവർ തിരുവെഴുത്തുകൾ ശരിയായി പരിശോധിച്ചിരുന്നുവെങ്കിൽ അവർ പഠിക്കുമായിരുന്ന ഒന്ന് നാം ഇപ്പോൾ പഠിക്കുവാൻ പോകുന്ന കാര്യമാണു.  കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടത് പ്രവാചകനായ ദാനിയേൽ (അ.സ) മസീഹ് വരുന്നതിന്റെ സമയം ക്രുത്യമായി പ്രവചിച്ചിരുന്നു എന്നതാണു. എന്നാൽ നാം ഇപ്പോൾ ശ്രദ്ധിക്കുവാൻ പോകുന്നത് ഈ മസീഹിനെക്കുറിച്ച് (=അഭിഷിക്തൻ= മസീഹ്= ക്രിസ്തു) അദ്ദേഹം വേറെ എന്തെല്ലാം പ്രസ്താവിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ചാണു.

25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.
26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

 

ദാനിയേൽ 9:25-26

ക്രിസ്തു വരുമ്പോൾ അദ്ദേഹത്തിനു എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ദാനിയേൽ പറയുന്നത് ശ്രദ്ധിക്കൂ.  ദാനിയേൽ മസീഹ് ഭരിക്കും എന്ന് പ്രവചിച്ചുവോ? അദ്ദേഹം തന്റെ പൂർവ്വ പിതാവായ ദാവീതിന്റെ സിംഹാസനത്തിലിരിക്കുമെന്നും റോമാ സാമ്രാജ്യ ശക്തിയെ തകർക്കുമെന്നും പ്രവചിച്ചിരുന്നുവോ? ഇല്ല! യധാർത്ഥത്തിൽ, വളരെ വ്യക്തമായി, മസീഹ് ‘ഛേദിക്കപ്പെടും എന്നും അദ്ദേഹത്തിനു ഒന്നും ഉണ്ടാകയില്ല‘ എന്നുമാണു പറയുന്നത്.  അതിനുശേഷം അതിൽ പറയുന്നത് വിദേശീയർ വിശുദ്ധ മന്ദിരം (യഹൂദാ ദേവാലയം) തകർക്കുകയും ആ നഗരം (യരുശലേം) അത് ശൂന്യമാക്കപ്പെടുകയും ചെയ്യും എന്നുമാണു.  താങ്കൾ ഇസ്രായേലിന്റെ ചരിത്രം പരിശോധിച്ചു നോക്കിയാൽ ഇത് യധാർത്ഥത്തിൽ സംഭവിച്ചു എന്ന് നമുക്ക് കാണുവാൻ കഴിയും.  യേശു കടന്നു പോയി നാൽപ്പതു വർഷങ്ങൾക്കു ശേഷം റോമാക്കാർ വരികയും ദേവാലയം ചുട്ടെരിക്കുകയും ചെയ്തു, യെരുശലേമിനെ തകർത്തുകളഞ്ഞു മാത്രമല്ല യഹൂദന്മാരെ ലോകമെങ്ങും പ്രവാസികളായി അയച്ചു അതു കൊണ്ട് അവർ അവരുടെ ദേശത്തു നിന്നും തുരത്തപ്പെട്ടു.  ദാനിയേൽ ഏകദേശം  537 ബിസിയിൽ പ്രവചിച്ച കാര്യങ്ങൾ അതുപോലെ ഏ ഡി 70 ൽ സംഭവിച്ചു, മാത്രമല്ല അത് പ്രവാചകനായ മൂസാ (അ.സ) തന്റെ ശാപങ്ങളിൽ മുന്നമെ പ്രവചിച്ചിരുന്നതുമാണു.

അതുകൊണ്ട് ദാനിയേൽ മസീഹ് ഭരിക്കുവാൻ പോകുന്നില്ല എന്ന് പ്രവചിച്ചു! അതിനു പകരം അദ്ദേഹം ‘ഛേദിക്കപ്പെടും മാത്രമല്ല അദ്ദേഹത്തിനു ഒന്നും ഉണ്ടാവുകയില്ല.‘  യഹൂദാ നേതാക്കന്മാർക്ക് ഇത് മനസ്സിലാക്കുവാൻ കഴിയാതെപോയി കാരണം അവർക്ക് ‘തിരുവെഴുത്തുകളെ’ തിരിച്ചറിയുവാൻ കഴിയാതെപോയി.  പക്ഷെ ഇത് മറ്റൊരു പ്രശ്നം ഉയർത്തുന്നതിനു കാരണമാകുന്നു.  ദാനിയേലിന്റെ പ്രവചനം (‘ഛേദിക്കപ്പെടും‘) എന്ന പ്രവചനവും യഹൂദന്മാർക്ക് പരിചിതമായിരിക്കുന്ന (മസീഹ് ഭരിക്കുമെന്ന കാര്യവും) തമ്മിൽ ഒരു വൈരുദ്ധ്യം ഇല്ലേ?  എന്തു തന്നെയാലും, എല്ലാ പ്രവാചകന്മാർക്കും അല്ലാഹുവിൽ നിന്നും സന്ദേശം ലഭിച്ചിരുന്നു, അവയെല്ലാം മൂസാ (അ.സ) തൗറാത്തിൽ എടുത്തു പറഞ്ഞിരിക്കുന്നതു പോലെ ശരിയായി വരേണ്ടതായിരുന്നു.  എങ്ങിനെയാണു മസീഹ് ഛേദിക്കപ്പെടുകയും അങ്ങിനെ അദ്ദേഹത്തിനു ഭരിക്കുവാൻ കഴിയുകയും ചെയ്യുന്നത്? അവരുടെ മാനുഷികമായ യുക്തികൊണ്ട് ദൈവത്തിന്റെ ‘ശക്തിയെ‘ ത്യജിച്ചു കളയുന്നതായി നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു.

‘ഭരണവും‘ ‘ഛേദിക്കപ്പെടലും’ തമ്മിലുള്ള വൈരുദ്ധ്യം വിശദീകരിച്ചിരിക്കുന്നു

എന്നാൽ അവരുടെ യുക്തി ദൈവത്തിന്റെ ശക്തിയേക്കാൾ ബലമുള്ളതായിരുന്നില്ല. അവ ലളിതമായി, മനുഷ്യർ ചെയ്യുന്നതു പോലെ, അവർക്ക് തിരിച്ചറിയുവാൻ കഴിയാതെപോയത് അവർ ഊഹങ്ങൾ ആണു നിർമ്മിച്ചു കൊണ്ടിരുന്നത് എന്ന വസ്തുതയാണു.  അവർ മസീഹ് ഒരിക്കൽ മാത്രം വരുവാനുള്ളവൻ ആണു എന്ന് ഊഹിച്ചു.   അങ്ങിനെയാണു വസ്തുത എങ്കിൽ തീർച്ചയായും മസീഹിന്റെ ഭരണവും അദ്ദേഹത്തിന്റെ ‘ഛേദവും’ തമ്മിൽ തീർച്ചയായും ഒരു വൈരുദ്ധ്യമുണ്ടാകും.  അതുകൊണ്ട് അവർ ദൈവത്തിന്റെ ശക്തിയെ അവരുടെ മനസ്സുകളിൽ അവരുടെ യുക്തികൊണ്ട് പരിമിതപ്പെടുത്തി, പക്ഷെ അവസാനം അവരുടെ യുക്തി അതായിരുന്നു അബദ്ധമായി മാറിയത്.  മസീഹ് രണ്ടു പ്രാവശ്യം വരേണ്ടിയിരുന്നു.  ആദ്യത്തെ വരവിൽ അദ്ദേഹം ‘ഛേദിക്കപ്പെടുകയും ഒന്നുമില്ലാതാവുകയും ചെയ്യും‘ എന്ന പ്രവചനം നിവർത്തീകരിക്കുകയും അദ്ദേഹത്തിന്റെ രണ്ടാം വരവിൽ അദ്ദേഹം തന്നെക്കുറിച്ചുള്ള ‘ഭരിക്കും‘ എന്ന പ്രവചനങ്ങളും നിവർത്തീകരിക്കും.  ആ ഒരു കാഴ്ച്ചപ്പാടിൽ ഈ ‘വൈരുദ്ധ്യം‘ വളരെ എളുപ്പത്തിൽ നമുക്ക് ഇല്ലാതാക്കുവാൻ കഴിയും.

നാമും എല്ലാ തിരുവെഴുത്തുകളും ശ്രദ്ധിക്കാതെ പോകുന്നുണ്ടോ അതു കാരണത്താൽ  നാം ദൈവത്തിന്റെ ശക്തിയെ ത്യജിച്ചു കളയുന്നുവോ?

എന്നാൽ എന്താണു മസീഹ് ‘ഛേദിക്കപ്പെടും എന്നതും ഒന്നും ഉണ്ടാവുകയില്ല‘ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? നാം ഈ ചോദ്യത്തെ  അധികം താമസിയാതെ പരിശോധിക്കും.  എന്നാൽ ഇപ്പോൾ യഹൂദന്മാർക്ക് ആ അടയാളങ്ങൾ എങ്ങിനെ നഷ്ടമായി എന്ന് പരിശോധിക്കുന്നത് കൂടുതൽ നല്ലതായിരിക്കും.  നാം എന്തുകൊണ്ട് യഹൂദന്മാർ മസീഹിന്റെ അടയാളങ്ങൾ ഉൾക്കൊണ്ടില്ല എന്നതിന്റെ രണ്ടു കാരണങ്ങൾ നാം കണ്ടു കഴിഞ്ഞു. മൂന്നാമത് ഒരു കാരണം കൂടി ഉണ്ട്, അത് നമുക്ക് വേണ്ടി രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാൻ സുവിശേഷത്തിൽ (ഇഞ്ചീലിൽ) ആണു അത് യേശുവും (ഈസാ – അ.സ) മത നേതാക്കളും തമ്മിലുള്ള മറ്റൊരു സംഭാഷണത്തിനിടയിൽ അവൻ അവരോട് പറയുന്നതിങ്ങനെയാണു

39 നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.
40 എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല.
41 ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല.
42 എന്നാൽ നിങ്ങൾക്കു ഉള്ളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു.
43 ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
44 തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?

 

യോഹന്നാൻ 5:39-40,44

മറ്റു വാക്കുകളിൽ പറഞ്ഞാൽ, മൂന്നാമത്തെ കാരണം യഹൂദന്മാർ മസീഹന്റെ അടയാളം നഷ്ടമാക്കിയതിന്റെ കാരണം അവർ വെറുതെ അവ അംഗീകരിക്കുന്നത് ‘നിരാകരിച്ചു‘ കാരണം അവർ കൂടുതലും ദൈവത്തിൽ നിന്നുള്ള അംഗീകാരം നേടുന്നതിലും പരസ്പരം അംഗീകാരം സമ്പാദിക്കുന്നതിൽ തൽപ്പരർ ആയിരുന്നു!

യഹൂദന്മാർ മറ്റുള്ളവരെപ്പോലെ തെറ്റായി മാർഗ്ഗ നിർദ്ദേശം നൽകപ്പെട്ടവരോ അല്ലെങ്കിൽ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നവരോ ആയിരുന്നില്ല.  എന്നിരുന്നാലും നമുക്ക് വളരെ എളുപ്പമാണു ഇരുന്ന് അവർ യേശു മസീഹ് ആയിരുന്നു എന്ന അടയാളം സ്വീകരിക്കതിരുന്നതിനെക്കുറിച്ച് നമുക്ക് അവരെ ന്യായം വിധിക്കുവാൻ എളുപ്പമാണു.  പക്ഷെ അവർക്ക് നേരെ വിരൽ ചൂണ്ടുന്നതിനു മുൻപ് ഒരു പക്ഷെ നാം നമ്മെത്തന്നെ ഒന്ന് പരിശോധിക്കുന്നത് നല്ലതാണു. നമുക്ക് ‘എല്ലാ തിരുവെഴുത്തുകളും‘ അറിയാമെന്ന് പറയുവാൻ കഴിയുമോ? നാമും, യഹൂദന്മാരെപ്പോലെ, ലളിതമായി നമുക്ക് ഇഷ്ടമുള്ള തിരുവെഴുത്തുകളെ മാത്രം നോക്കുകയല്ലേ ചെയ്യുന്നത്, നമുക്ക് നല്ലതെന്നും സ്വീകാര്യവുമായിരിക്കുന്നത്, മാത്രമല്ലേ മനസ്സിലാകുന്നതും മാത്രമല്ലേ നാം ശ്രദ്ധിക്കുന്നത്? നമ്മുടെ മനസ്സിൽ പലപ്പോഴും നാം മാനുഷിക യുക്തി ഉപയോഗിച്ച് ദൈവത്തിന്റെ ശക്തിയെ പരിമിതപ്പെടുത്താറില്ലേ? അല്ലെങ്കിൽ നാം ചില നേരങ്ങളിൽ തിരുവെഴുത്തുകളെ അംഗീകരിക്കുവാൻ മടിക്കുന്നത് നാം കൂടുതൽ ചിന്തിക്കുന്നത് ദൈവം എന്ത് അരുളിച്ച്യ്തു എന്നതിലുപരിയായി മറ്റുള്ളവർ നമ്മെക്കുറിച്ച് എന്ത് ചിന്തിക്കും എന്നതല്ലേ?

യഹൂദന്മാർ ഈ അടയാളങ്ങൾ നഷ്ടപ്പെടുത്തിയ വിധങ്ങൾ നമുക്ക് ഒരു മുന്നറിയിപ്പ് ആയിരിക്കണം.  നമുക്ക് ഇഷ്ടമുള്ളതും പരിചയമുള്ളതുമായ തിരുവെഴുത്തുകളിൽ ഒതുങ്ങിക്കൂടുവാൻ നാം പലപ്പോഴും അധൈര്യപ്പെടുന്നില്ല.  നാം ദൈവത്തിന്റെ ശക്തിയെ നമ്മുടെ യുക്തികൊണ്ട് പരിമിതപ്പെടുത്തുവാൻ അധൈര്യപ്പെടുന്നില്ല.  നാം തിരുവെഴുത്തുകൾ നമ്മെ പഠിപ്പിക്കുന്ന സത്യങ്ങൾ ത്യജിച്ചു കളയുന്ന കാര്യത്തിൽ അധൈര്യപ്പെടുന്നില്ല.  യഹൂദന്മാർ എങ്ങിനെ വരുവാനുള്ള ഈ മസീഹിന്റെ അടയാളങ്ങളുടെ ഈ മുന്നറിയിപ്പുകൾ നഷ്ടമാക്കി എന്നതിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് നാം ഇപ്പോൾ വരുവാനുള്ള പ്രധാന ഒരു വ്യക്തിയായ ദാസനെ ക്കുറിച്ച് മനസ്സിലാക്കുവാൻ പോവുകയാണു.

 

Leave a Reply

Your email address will not be published. Required fields are marked *