Skip to content

ആരാണ് യൂസഫ്? അദ്ദേഹത്തിന്റെ അടയാളം എന്തായിരുന്നു?

സൂറ യൂസുഫ് (സൂറ 12 – ജോസഫ്) ഹസ്രത്ത് യൂസഫിന്റെ / ജോസഫിന്റെ കഥ പറയുന്നു. ഹസ്രത്ത് ഇബ്രാഹിമിന്റെ (അബ്രഹാമിന്റെ) മകനായ ഹസ്രത്ത് ഇസ്ഹാക്കിന്റെ (ഐസക്) മകനാണ് ഹസ്രത്ത് യാക്കൂബിന്റെ (ജേക്കബ്) മകൻ യൂസഫ്. യാക്കൂബിന് പന്ത്രണ്ട് ആൺമക്കളുണ്ടായിരുന്നു, അവരിൽ ഒരാൾ യൂസുഫ് ആയിരുന്നു. യൂസഫിന്റെ പതിനൊന്ന് സഹോദരന്മാർ അദ്ദേഹത്തിനെതിരെ ഗഢാലോചന നടത്തി, അദ്ദേഹത്തിനെതിരായ അവരുടെ പദ്ധതികൾ യൂസഫിന്റെ വിവരണത്തെക്കുറിച്ച് പ്രസ്താവിക്കുന്നു. ഈ കഥ ആദ്യമായി രേഖപ്പെടുത്തപ്പെട്ടത് 3500 വർഷങ്ങൾക്കുമുമ്പ് മൂസയിലെ തൗറാത്തിലാണു. സൂറത്തിൽ നിന്നുള്ള മുഴുവൻ വിവരണവും ഇവിടെ വായിക്കാം. സൂറ യൂസഫ് ന്റെ (സൂറ 12 – ജോസഫ്) വിവരണം ഇവിടെ വായിക്കാം . ഇത് കേവലം ഒരു കഥയല്ലായിരുന്നുവെന്ന് സൂറ യൂസഫ് പറയുന്നു   മറിച്ച്

തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരിലും ചോദിച്ച്‌ മനസ്സിലാക്കുന്നവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

സൂറ യൂസഫ്  12: 7

അന്വേഷിക്കുന്നവർക്ക് എന്ത് ‘അടയാളങ്ങൾ’ ആണു യൂസഫും സഹോദരന്മാരും ഈ കഥയിൽ കൂടി നൽകുന്നത്? ഈ ‘അടയാളങ്ങൾ’ മനസിലാക്കാൻ നാം തൗറാത്തിൽ നിന്നും സൂറ യൂസഫിൽ നിന്നുമുള്ള കഥ അവലോകനം ചെയ്യുവാൻ പോവുകയാണു.

മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുക…?

വ്യക്തമായ ഒരു അടയാളം എന്നത് യൂസഫ് തന്റെ പിതാവ് യാക്കൂബിനോട് തന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞതാണു അതെന്തെന്നാൽ

യൂസുഫ്‌ തന്‍റെ പിതാവിനോട്‌ പറഞ്ഞ സന്ദര്‍ഭം: എന്‍റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക്‌ സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.

സൂറ യൂസഫ്  12: 4

 കഥയുടെ അവസാനം, നാം അത് തീർച്ചയായും കാണുന്നു

അദ്ദേഹം തന്‍റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട്‌ വീണു. അദ്ദേഹം പറഞ്ഞു: എന്‍റെ പിതാവേ, മുമ്പ്‌ ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്‌. എന്‍റെ രക്ഷിതാവ്‌ അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന്‌ പുറത്തുകൊണ്ട്‌ വന്ന സന്ദര്‍ഭത്തിലും എന്‍റെയും എന്‍റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച്‌ കുഴപ്പം ഇളക്കിവിട്ടതിന്‌ ശേഷം മരുഭൂമിയില്‍ നിന്ന്‌ അവന്‍ നിങ്ങളെയെല്ലാവരെയും ( എന്‍റെ അടുത്തേക്ക്‌ ) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക്‌ ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

സൂറ യൂസഫ്  12: 100

ഖുർആൻ മുഴുവൻ ‘സാഷ്ടാംഗം’ എന്ന പദം പലതവണ പരാമർശിക്കപ്പെടുന്നു. എന്നാൽ എല്ലാവരും സർവ്വശക്തനായ ദൈവമുമ്പാകെ പ്രാർത്ഥനയിൽ, കഅബയിൽ അല്ലെങ്കിൽ അല്ലാഹുവിന്റെ അത്ഭുതങ്ങൾക്ക് മുമ്പിൽ (മൂസയ്‌ക്കൊപ്പം ഈജിപ്തിലെ മന്ത്രവാദികളെപ്പോലെ) സാഷ്ടാംഗം പ്രണമിക്കുന്നതിനെക്കുറിച്ചാണു.  എന്നാൽ ഒരു മനുഷ്യന്റെ മുമ്പിൽ (യൂസുഫ്) സാഷ്ടാംഗം പ്രണമിക്കുന്നത് എന്നത് ഒരു അപവാദമായി ഇവിടെ നില നിൽക്കുന്നു.  സമാനമായ മറ്റൊരു സംഭവം ഹസ്രത്ത് ആദാമിനു മുന്നിൽ ‘സാഷ്ടാംഗം പ്രണമിക്കാൻ’ മാലാഖമാരോട് കൽപ്പിക്കപ്പെടുമ്പോഴാണ് (താഹാ116, അൽ അറഫ് 11). എന്നാൽ മാലാഖമാർ മനുഷ്യരായിരുന്നില്ല, പൊതുവായ നിയമം മനുഷ്യർ കർത്താവിനെ മാത്രം സാഷ്ടാംഗം പ്രണമിക്കുന്നു എന്നതാണ്.

സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.

അൽ-ഹജ്ജ് : 22:77

യൂസഫിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് വ്യത്യസ്തമാണു, അതു കൊണ്ട് തന്റെ പിതാവ് യാക്കൂബും തന്റെ സഹോദരന്മാരും തന്നെ സാഷ്ടാംഗം പ്രണമിച്ചു.

മനുഷ്യപുത്രൻ

സബൂറിലെ മറ്റ് പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവാചകന്മാരായ ദാനിയേലിനെയും നെഹമ്യാവിനെയും സമയരേഖയിൽ കാണിച്ചിരിക്കുന്നു.

അതുപോലെ, ബൈബിളിൽ നാം യഹോവയുടെ മുമ്പിൽ മാത്രം സാഷ്ടാംഗം പ്രണമിക്കണമെന്നും അല്ലെങ്കിൽ ആരാധിക്കണമെന്നും കൽപിച്ചിരിക്കുന്നു, എന്നാൽ ഒരു ഇളവു നൽകിയിട്ടുണ്ട് ദൈവരാജ്യം എപ്പോൾ സ്ഥാപിക്കപ്പെടുമെന്നറിയാൻ ദാനിയേൽ പ്രവാചകന് ഒരു ദർശനം ലഭിച്ചു , അദ്ദേഹത്തിന്റെ ദർശനത്തിൽ അദ്ദേഹം ഒരു ‘മനുഷ്യപുത്രനെ’ കണ്ടു.

13 രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.
14 സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.

ദാനിയേൽ 7: 13-14

ദർശനത്തിൽ യൂസഫിന്റെ കുടുംബം യൂസഫിന് മുന്നിൽ പ്രണമിച്ചതു പോലെ ആളുകൾ ‘മനുഷ്യപുത്രന്’ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു.

‘മനുഷ്യപുത്രൻ’ എന്നത് പ്രവാചകൻ ഈസ അൽ മസിഹ് അ.സ യെക്കുറിച്ച് പ്രസ്താവിക്കുമ്പോൾ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണു.  അദ്ദേഹം ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഉപദേശത്തിലും , രോഗികളെ സൗഖ്യമാക്കുന്നതിലും, കൂടാതെ പ്രകൃതിയുടെ മേൽ അധികാരം കാണിക്കുന്നതിലും കൂടി വലിയ അധികാരം പ്രദർശിപ്പിക്കുകയും ചെയ്തു.  എന്നാൽ ദാനിയേലിന്റെ ദർശനം മുൻകൂട്ടിപ്പറഞ്ഞതുപോലെ അവൻ ‘ആകാശമേഘങ്ങളിൽ’ വന്നില്ല . കാരണം, ആ ദർശനം ഭാവിയിലേക്കാണ് കൂടുതൽ നോക്കിക്കൊണ്ടിരുന്നത്, രണ്ടാമത്തെ വരവിലേക്കുള്ള ആദ്യ വരവിനെ മറികടന്ന് – ദജ്ജാലിനെ ( ഹസ്രത്ത് ആദാമിനോട് മുൻകൂട്ടിപ്പറഞ്ഞതുപോലെ ) നശിപ്പിക്കാനും ദൈവരാജ്യം സ്ഥാപിക്കാനുമാണു ഇനിയുള്ള തന്റെ ഭൂമിയിലേക്കുള്ള മടങ്ങി വരവ് .

കന്യാമറിയത്തിലൂടെ ജനിച്ച അദ്ദേഹത്തിന്റെ ആദ്യ വരവിന്റെ ഉദ്ദേശം ദൈവരാജ്യത്തിലേക്ക് പൗരത്വത്തിനായി ആളുകളെ വീണ്ടെടുക്കുക എന്നതായിരുന്നു . എന്നിട്ടും, മനുഷ്യപുത്രനായ താൻ മേഘങ്ങളിൽ വീണ്ടും വരുമ്പോൾ ആളുകളെ എങ്ങനെ വേർതിരിക്കുമെന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അവൻ യൂസഫിനെ തന്റെ സഹോദരന്മാർ എല്ലാവരും വണങ്ങിയതു പോലെ സകലജാതികളും തന്റെ മുൻപിൽ വണങ്ങി നമസ്കരിക്കുവാൻ വരുന്നത് മുൻകൂട്ടി കണ്ടു. അതിനെക്കുറിച്ച് മസിഹ് പഠിപ്പിച്ച കാര്യങ്ങൾ ഇങ്ങിനെയാണു

31 മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.
32 സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,
33 ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
34 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
36 നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
37 അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
38 ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?
39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.
42 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.
43 അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
44 അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:
45 ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”

മത്തായി 25: 31-46

ഹസ്രത്ത് യൂസഫും ഈസ അൽ മസിഹും

മറ്റ് മനുഷ്യർ തങ്ങൾക്ക് മുന്നിൽ പ്രണാമം ചെയ്യുമെന്ന ഒഴിവാക്കലിനൊപ്പം, ഹസ്രത്ത് യൂസഫും ഈസ അൽ മസിഹും സമാനമായ സംഭവങ്ങളിൽക്കൂടി കടന്നു പോയി. അവരുടെ ജീവിതം എത്രത്തോളം സമാനമായിരുന്നുവെന്നത് ശ്രദ്ധിക്കുക.

ഹസ്രത്ത് യൂസഫിന്റെ ജീവിതത്തിലെ സംഭവങ്ങൾ ഈസ അൽ മസിഹിന്റെ ജീവിതത്തിലെ സംഭവങ്ങൾ
ഇസ്രായേലിന്റെ 12 ഗോത്രങ്ങളായി മാറിയ അദ്ദേഹത്തിന്റെ സഹോദരന്മാർ യൂസഫിനെ വെറുക്കുകയും നിരസിക്കുകയും ചെയ്യുന്നു ഒരു ഗോത്ര രാഷ്ട്രമെന്ന നിലയിൽ യഹൂദന്മാർ ഈസ അൽ മസിഹിനെ വെറുക്കുകയും അദ്ദേഹം മസിഹ് ആണു എന്ന് നിരസിക്കുകയും ചെയ്യുന്നു
തന്റെ സഹോദരന്മാരുടെ ഭാവി സാഷ്ടാംഗം ഇസ്രായേലിനോട് യൂസഫ് പ്രഖ്യാപിക്കുന്നു ( ദൈവം നൽകിയ യാക്കൂബിന്റെ പേര്
)
തന്റെ സഹോദരന്മാരുടെ (സഹ യഹൂദരുടെ) ഭാവിയിൽ സാഷ്ടാംഗം ചെയ്യുവാൻ പോകുന്നത് ഈസ അൽ മസിഹ് മുൻകൂട്ടിപ്പറയുന്നു ( മർക്കോസ് 14:62 )
യൂസഫിനെ പിതാവ് യാക്കൂബ് സഹോദരന്മാരുടെ അടുക്കലേക്ക് അയച്ചെങ്കിലും അവർ അവനെ നിരസിക്കുകയും അദ്ദേഹത്തിന്റെ ജീവനെടുക്കാൻ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തു ഈസ അൽ മസിഹിനെ പിതാവ് തന്റെ സഹോദരന്മാരായ യഹൂദന്മാരുടെ അടുത്തേക്ക് അയച്ചിരിക്കുന്നു, എന്നാൽ “അവർ അവനെ സ്വീകരിച്ചില്ല.” (യോഹന്നാൻ 1:11) അവർ “അവന്റെ ജീവനെടുക്കുവാൻ ഗൂഢാലോചന നടത്തി” (യോഹന്നാൻ 11:53)
അവർ അവനെ മരുഭൂമിയിലെ ഒരു കുഴിയിൽ എറിയുന്നു ഈസ അൽ മസിഹ് ഭൂമിയിൽ മരണമടയുക വഴി ശവക്കുഴിയിലേക്ക് ഇറങ്ങുന്നു
യൂസഫിനെ വിൽക്കുകയും വിദേശികൾക്ക് കൈമാറുകയും ചെയ്യുന്നു ഈസ അൽ മസിഹ് വിൽക്കപ്പെടുകയും വിദേശികൾക്ക് കൈമാറപ്പെടുകയും ചെയ്യുന്നു
അവനെ വളരെ അകലേക്ക് കൊണ്ടുപോകുന്നു, അതിനാൽ അവൻ മരിച്ചുവെന്ന് സഹോദരന്മാരും പിതാവും കരുതുന്നു ഈസ അൽ മസിഹ് ഇപ്പോഴും മരിച്ചു പോയിരിക്കുന്നു എന്നാണു ഇസ്രായേലും സഹോദരന്മാരായ യഹൂദരും ഇപ്പോഴും കരുതുന്നത്
ഒരു ദാസനെന്ന നിലയിൽ യൂസഫ് താഴ്മയുള്ളവനാണ് ഈസ അൽ മസിഹ് “ഒരു ദാസന്റെ സ്വഭാവം” സ്വീകരിച്ച് സ്വയം താഴ്‌മയോടെ മരിച്ചു (ഫിലിപ്പിയർ 2: 7)
യൂസുഫ് കുറ്റം ചെയ്തുവെന്ന് വ്യാജ ആരോപണം അദ്ദേഹത്തെക്കുറിച്ച് ഉന്നയിച്ചു യഹൂദന്മാർ “അവനിൽ പലതും ആരോപിച്ചു” (മർക്കോസ് 15: 3)
യൂസഫിനെ ജയിലിലേക്ക് അടിമയാക്കി അയയ്ക്കുന്നു, അവിടെ വച്ച് ബന്ദികളായ തടവുകാരനെ (അപ്പക്കാരൻ) കാരാഗൃഹത്തിൽ നിന്നും മോചിപ്പിക്കുന്നത് മുൻകൂട്ടി കാണുന്നു “… ഹൃദയം തകർന്നവരെ മുറിവ് കെട്ടുവാനും തടവുകാർക്ക് വിടുതലും ബദ്ധന്മാർക്ക് സ്വാതന്ത്ര്യവും അറിയിക്കുവാനും ഈസ അൽ മസിഹിനെ അയച്ചു …” (യെശയ്യാവു 61: 1)
യൂസഫ് ഈജിപ്തിന്റെ സിംഹാസനത്തിലേക്ക് കയറുന്നു, മറ്റെല്ലാ ശക്തികൾക്കും ഉപരിയായി, ഫറവോന്റെ മാത്രം കീഴിൽ. അവന്റെ അടുക്കൽ വരുന്ന ആളുകൾ അവന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നു “അതുകൊണ്ടു ദൈവവും അവനെ (അൽ മസീഹ്) ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;
 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടി വരും. ഫിലിപ്പിയർ 2: 10-11)
സഹോദരന്മാർ നിരസിക്കുകയും മരിച്ചെന്ന് വിശ്വസിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ , ജനതകൾ  അപ്പത്തിനായി യൂസഫിന്റെ അടുക്കൽ വരുന്നു തന്റെ സഹ യഹൂദ സഹോദരന്മാർ തന്നെ നിരസിക്കുകയും മരിച്ചെന്ന് വിശ്വസിക്കുകയും ചെയ്യുമ്പോൾ, ജാതികൾ ഈസ അൽ മസിഹിന്റെ അടുക്കലേക്കു വരുന്നു.
സഹോദരന്മാരിൽ നിന്നുള്ള വഞ്ചനയെക്കുറിച്ച് യൂസഫ് പറയുന്നു (ഉല്പത്തി 50:20) തന്റെ സഹ യഹൂദന്മാരുടെ വിശ്വാസവഞ്ചന ദൈവം ഉദ്ദേശിച്ചതാണെന്നും അത് ധാരാളം ജീവന്റെ രക്ഷയ്ക്ക് കാരണമാകുമെന്നു  ഈസ അൽ മസിഹ് പറയുന്നു (യോഹന്നാൻ 5:24)
അദ്ദേഹത്തിന്റെ സഹോദരന്മാരും ജനതകളും യൂസഫിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നു “എല്ലാ ഭാഷക്കാരും എല്ലാ രാജ്യക്കാരും അവനെ ആരാധിച്ചു” എന്ന് മനുഷ്യപുത്രനെക്കുറിച്ച് ദാനിയേൽ പ്രവചിക്കുന്നു.

നിരവധി മാതൃകകൾ – നിരവധി അടയാളങ്ങൾ

തൗറാത്തിൽ നിന്നുള്ള മിക്കവാറും എല്ലാ പുരാതന പ്രവാചകന്മാരും അവരുടെ ജീവിതം ഈസ അൽ മസിഹിന്റെ മാതൃകയിലായിരുന്നു – അവിടുത്തെ വരവിനു നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രവചിക്കപ്പെട്ട മാതൃക. മാസിഹിന്റെ വരവ് തീർച്ചയായും ദൈവത്തിന്റെ പദ്ധതിയാണെന്ന് കാണിക്കാൻ വേണ്ടിയാണ് ഇത് സംഭവിച്ചത്, അത് ഒരു മനുഷ്യന്റെ ആശയമല്ല, കാരണം മനുഷ്യർക്ക് ഭാവി ഇതുവരെ മുൻ‌കൂട്ടി അറിയുവാൻ കഴിഞ്ഞിട്ടില്ല.

ഹസ്രത്ത് ആദാമിൽ നിന്ന് ആരംഭിച്ച് മസിഹിനെക്കുറിച്ച് മുൻകൂട്ടിപ്പറയുന്നു . ഹസ്രത്ത് ആദമിനെക്കുറിച്ച് ബൈബിൾ പറയുന്നത്

… വരാനിരിക്കുന്ന ഒരാളുടെ മാതൃകയാണ് (അതായത് ഈസ അൽ മസിഹ്) എന്നാണു.

 റോമർ 5:14 

യൂസുഫിന്റെ കഥ തന്നെ സഹോദരന്മാർ സാഷ്ടാംഗം പ്രണമിക്കുന്നതിൽ അവസാനിക്കുന്നുവെങ്കിലും, സഹോദരന്മാരിൽ നിന്നുള്ള തിരസ്കരണവും ത്യാഗവും മാറ്റി വയ്ക്കപ്പെട്ടതുമാണു അദ്ദേഹത്തിന്റെ ജീവിതത്തിൽ ഊന്നിപ്പറയുന്നത്. മസിഹിന്റെ ത്യാഗത്തിന് ഊന്നൽ നൽകുന്നത് ഇബ്രാഹിം നബിയുടെ യാഗത്തിന്റെ മാതൃകയിലും നമുക്ക് കാണുവാൻ സാധിക്കും . യൂസഫിനുശേഷം, യാക്കൂബിന്റെ പന്ത്രണ്ട് പുത്രന്മാർ ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളായി. മൂസാ നബി ഈജിപ്തിൽ നിന്ന് നയിച്ചത് അവരെയായിരുന്നു. മസിഹിന്റെ ത്യാഗത്തിന്റെ വിശദാംശങ്ങൾ മുൻകൂട്ടി പറയുന്ന ഒരു മാതൃകയായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തതിലൂടെ വെളിവാക്കപ്പെട്ടത് . വാസ്തവത്തിൽ തൗറാത്തിൽ മസിഹ് വരുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വിശദമായ അടയാളങ്ങൾ എഴുതിയിട്ടുണ്ട് . ദുരിതമനുഭവിക്കുന്ന ദാസന്റെ പ്രവചനത്തിൽ തിരസ്കരണത്തിന് ഊന്നൽ നൽകിക്കൊണ്ട് സബൂറിനും മറ്റ് പ്രവാചകന്മാർക്കും മസിഹിന് നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് കൂടുതൽ വിവരങ്ങൾ എഴുതിയിട്ടുണ്ട് . നൂറുകണക്കിന് വർഷങ്ങൾക്കുള്ളിൽ നടക്കുവാൻ പോകുന്ന ഭാവി സംഭവങ്ങളെക്കുറിച്ച് ഒരു മനുഷ്യനും അറിയാൻ കഴിയാത്തതിനാൽ, ദൈവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടല്ലാതെ ഈ പ്രവാചകന്മാർക്ക് ഈ വിശദാംശങ്ങൾ എങ്ങനെ അറിയാൻ കഴിയും? അവർ ദൈവത്തിൽ നിന്ന് പ്രചോദിതരായിരുന്നുവെങ്കിൽ, ഈസ അൽ മസിഹിന്റെ തിരസ്കരണവും ത്യാഗവും അവന്റെ പദ്ധതിയായിരിക്കണം.

ഈ മാതൃകകളോ പ്രവചനങ്ങളോ മിക്കതും മസിഹിന്റെ ആദ്യ വരവിനെക്കുറിച്ചായിരുന്നു, അവിടെ  അതിനാൽ നമുക്ക് വീണ്ടെടുക്കപ്പെടാൻ കഴിയുന്നതിനു, അദ്ദേഹം തന്നെത്തന്നെ വാഗ്ദാനമായി നൽകി അങ്ങിനെ നമുക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാനും കഴിയും.

എന്നാൽ, എപ്പോൾ ദൈവ രാജ്യം ആരംഭിക്കപ്പെടുമെന്നും ഈസ അൽ മസിഹ് ഭൂമിയിലേക്ക് മടങ്ങിവരുമ്പോൾ എല്ലാ ജനതകളും സാഷ്ടാംഗം പ്രണമിക്കുമെന്നും യൂസഫിന്റെ മാതൃക കൂടുതൽ ഉറ്റുനോക്കുന്നു. ദൈവരാജ്യത്തിലേക്ക് ക്ഷണിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണു നാം ഇപ്പോൾ ജീവിക്കുന്നത് എന്നതിനാൽ, ഒരു വീണ്ടെടുപ്പുകാരനെ കണ്ടെത്താൻ ദിവസം വരെ വൈകിയ അൽ-മആരിജിലെ വിഡ്ഡിയെപ്പോലെ നാം ഒരിക്കലും ആകരുത് – അത് വളരെ വൈകിപ്പോയിരുന്നു. നിങ്ങൾക്കായി മാസിഹ് വാഗ്ദാനം ചെയ്ത ജീവിതത്തെക്കുറിച്ച് ഇപ്പോൾ കൂടുതലറിയുക.

തന്റെ മടങ്ങിവരവ് ഇങ്ങനെയായിരിക്കുമെന്ന് മസിഹ് പഠിപ്പിച്ചു

ർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു.
ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല.
ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു.
പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.
അപ്പോൾ കന്യകമാർ എല്ലാവരും എഴന്നേറ്റു വിളക്കു തെളിയിച്ചു.
എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു.
ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
10 അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു.
11 അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.
12 അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
13 ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.
14 ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
15 ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.
16 അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.
17 അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി.
18 ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.
19 വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു.
20 അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
21 അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
22 രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
23 അതിന്നു യജമാനൻ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
24 ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു
25 ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു.
26 അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.
27 നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
28 ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ.
29 അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
30 എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

മത്തായി 25: 1-30

 

 

Leave a Reply

Your email address will not be published. Required fields are marked *